Friday, August 3, 2012

സഹയാത്രികര്‍





എവിടെ നിന്നോ വന്നു  എങ്ങോട്ടോ  പോകേണ്ടവര്‍
വഴിയരികില്‍ യാദ്രിശ്ചികമീ കണ്ടുമുട്ടല്‍ ..
നീ നീട്ടിയ സൌഹൃദതിന്‍ കരങ്ങളില്‍ ,പിന്നെടെപ്പോഴോ
എന്റെ കരങ്ങള്‍ ചേര്‍ത്ത് ഞാന്‍ നടന്നു ..
                                                             
നമുക്ക് പിന്നില്‍ കൊഴിഞ്ഞു വീണുപോയി
വര്‍ണ്ണാഭമാം പുലരികള്‍ ,നിശബ്ദ നിശീധിനികള്‍ ..
ഇടയ്കെപ്പോഴോ പരിഭവം പറഞ്ഞെതി
ഇല ചാര്‍ത്തിലൂഞ്ഞലാടി മഴത്തുള്ളികള്‍ ..

ഇടനാഴിയില്‍ വച്ചൊരിക്കല്‍ നീ പറഞ്ഞു
ഓര്‍മകളുടെ ഭാണ്ടകെട്ടുകള്‍ ഉപേക്ഷിച്ചുപോകം
സ്വപ്നങ്ങുളുടെ ഭാരം അകറ്റാം അവയെ ഒരു പിടി
അപ്പൂപ്പന്‍ താടികളായി ഈ കാറ്റില്‍ പറതാം

ഓരോ പൂവിലും സ്നേഹമെന്നെഴുതം
പിന്നതില്‍ കനിവിന്റെ മധുഗാനം ഒളിച്ചു വയ്ക്കാം
നീളെ നന്മ തന്‍ വഴിവിളക്കുകള്‍ തിരിതെളിയിക്കാം
മിഴിനീരില്‍ അമ്മ തന്‍ താരാട്ടിന്‍ ഈണം കൊരുക്കാം

ഒരിക്കല്‍ വിരുന്നു പോകാം ഇതിഹാസതിനും അപ്പുറം
ജന്മാന്തര സൌഹൃദം പൂത്തൊരാ ചെമ്പക ചോട്ടില്‍
ഇവിടെ ഞാനും നീയും മരിച്ചു വീഴേ
നമുക്ക് ബാക്കിയാവാം ..

സംഗമവും വേര്‍പാടും നിശ്ചയം ഇല്ലെങ്കിലുമീ
സൌഹൃദം മായാതത് ആവട്ടെ എന്നെന്നും
ഒരു കുഞ്ഞിന്‍ പുഞ്ചിരിയില്‍ വിടരും  കവിതയില്‍
നശ്വരതയില്‍ അനശ്വരതയെ തേടാം നമുക്കിനി ...